യുഎസിന്റെ ഭീഷണിക്ക് വഴങ്ങി ചർച്ചക്കില്ല, പുതിയ യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കും- മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണ്. എന്നാൽ, അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ നടക്കാൻ സാധ്യതയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ അനുകൂലമായി ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്താനാണ് നീക്കം നടക്കുന്നത്. എന്നാൽ, അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നും ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് നയതന്ത്ര നീക്കങ്ങൾക്ക് തടസമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ അമേരിക്ക സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകൾ ആഗോള എണ്ണ വിപണിയെ തകിടംമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.